എല്‍ഐസിയും സ്വകാര്യ മേഖലയിലേക്ക് 


ദില്ലി: രാജ്യത്തെ വന്‍കിട പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയും സ്വകാര്യവത്ക്കരിക്കുന്നു.  എല്‍ഐസി സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ ി ധധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ മുന്നോടിയാണിത്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്യൂറന്‍സ് കമ്പിനിയെന്ന നിലയില്‍ എല്‍ഐസിയുടെ ഐപിഒ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഓഹരി കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കി അതിലൂടെ 12 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
സുപ്രധാനമല്ലാത്ത മേഖലകളിലെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുകയോ പൂട്ടുകയോ ചെയ്യുന്നതിനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്താന്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തിലുള്ള ഉന്നതസമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.  ഈ സമിതിയുടെ ശുപാര്‍ശയെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് എല്‍ഐസി സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുള്‍പ്പെടുത്തിയതെന്നാണ് സൂചന.നേരത്തെ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളും വിമാനത്തവളമടക്കമുള്ളവ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചിരുന്നു.

Related Posts

0 Comments

Leave a reply