രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി 
വാക്‌സിന്‍ സ്വീകരിച്ചേക്കും


ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ സ്വീകരിച്ചേക്കും. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് പുറമെ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തില്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കുത്തിവെപ്പ് സ്വീകരിക്കുവാന്‍ അവസരമൊരുങ്ങുന്നത്.

ജനുവരി 16നാണ് ഒന്നാം ഘട്ട വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങുന്ന മുന്‍നിര പോരാളികള്‍ക്കാണ് വാക്‌സിന്‍ കുത്തിവച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് ഇന്ത്യയില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന രണ്ട് വാക്‌സിനുകള്‍. രണ്ടാം ഘട്ടത്തില്‍ തങ്ങളുടെ അവസരം ലഭിക്കുമെന്നതിനാല്‍ പരിഭ്രാന്തരാകാനോ കുത്തിവയ്പ് എടുക്കാന്‍ തിരക്കുകൂട്ടാനോ ആവശ്യമില്ലെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

ഹരിയാന, ബീഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എംഎല്‍എമാരുടേയും എംപിമാരുടേയും മറ്റ് ജനപ്രതിനിധികളെയും മുന്‍നിര പ്രവര്‍ത്തകരായി കണക്കാക്കി വാക്‌സിനേഷന്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.നേരത്തെ പ്രധാനമന്ത്രി കൊവിഡ് സ്വീകരിക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സ്വീകരിച്ചാല്‍ മാത്രമേ വിശ്വസിക്കൂ എന്നും ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു.

'ഇന്ന് ഞങ്ങള്‍ കൊവിഡിനെതിരായ ഒരു വര്‍ഷത്തെ പോരാട്ടം പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം ഈ വൈറസ് ഈ ലോകത്തെ ഞെട്ടിച്ചു, 2021 വാക്‌സിനുകളുടെ വരവോടെ ഞങ്ങള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ട്വീറ്റ് ചെയ്തിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media