കോണ്‍ഗ്രസ് നേതാവ് ആര്‍.രശ്മി ബിജെപിയില്‍
 



തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ച് മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആര്‍ രശ്മി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ നിന്ന് രശ്മി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. നെഞ്ചോട് ചേര്‍ത്ത് പിടിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയില്‍ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ കാരണമെന്നും രശ്മി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തന്റെ അനുഭവങ്ങള്‍ പൊതുസമൂഹത്തോട് തുറന്നു പറയും. ഐഷാ പോറ്റിയുടെ കടന്നുവരവല്ല തന്റെ തീരുമാനത്തിന് പിന്നിലെന്നും രശ്മി വ്യക്തമാക്കി. ഒരു വിഭാഗം മനപ്പൂര്‍വ്വം അകറ്റിനിര്‍ത്തി. കോണ്‍ഗ്രസിലെ ഒരാള്‍ തന്നെക്കുറിച്ച് മോശം വാക്കുകള്‍ പറഞ്ഞു. നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പാര്‍ട്ടി വിടുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സംസാരിച്ചു. കൊടിക്കുന്നില്‍ സുരേഷും വി.ഡി സതീശനും മാത്രമാണ് തന്നോട് സംസാരിച്ചത്. സാമ്പത്തിക വിഷയമല്ല പാര്‍ട്ടി വിടാന്‍ കാരണമെന്നും രശ്മി പറഞ്ഞു. കൊട്ടാരക്കര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെന്നും ഏതു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തീരുമാനിക്കുമെന്നും രശ്മി പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media