വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് മഹാപാപമല്ല; ഇനിയും വെള്ളം നല്‍കുമെന്ന് മുഖ്യമന്ത്രി


 



തിരുവനന്തപുരം: വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നല്‍കിയതിലെ അഴിമതിയാരോപണങ്ങള്‍ തള്ളികൊണ്ടാണ് സമാനമായ പദ്ധതികള്‍ക്ക് ഇനിയും വെള്ളം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പാലക്കാട് കഞ്ചിക്കാേട്ടെ ബ്രൂവറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യ നയത്തില്‍ സര്‍ക്കാര്‍ നയം സുവ്യക്തമാണ്. കേരളത്തില്‍ 10 ഡിസ്റ്റിലറികളാണ് ഉള്ളത്.അതില്‍ ഏഴും തുങ്ങിയത് യുഡിഎഫ്  സര്‍ക്കാരാണ്. രണ്ട് ബ്രൂവറി തുടങ്ങിയതും യുഡിഎഫ് ഭരണകാലത്താണ്. നിക്ഷേപകര്‍ ഇനി വന്നാലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. നിവസായ നിക്ഷേപ പദ്ധതിയായതിനാല്‍ തന്നെ ടെണ്ടര്‍ ആവശ്യമില്ല. പാലക്കാട് ബ്രൂവറി പദ്ധതിയിലൂടെ 600 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്. 650 പേര്‍ക്ക് നേരിട്ടും രണ്ടായിരത്തോളം പേര്‍ക്ക് അല്ലാതെയും തൊഴില്‍ കിട്ടും. അനുമതി പ്രാഥമികമായി നല്‍കുന്നത് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ വിവേചനം ആണ്.

അതില്‍ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യം ഇല്ല. വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കുന്നതും മഹാപാപമല്ല. ഇനിയും ഇത്തരത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കും. വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെള്ളം നല്‍കാനുള്ള തീരുമാനമെടുത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. വ്യവസായങ്ങള്‍ മാലിന്യം തള്ളില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കും അഴിമതിയുടെ പാപഭാരം ഇങ്ങോട്ട് കെട്ടിവെക്കേണ്ട കാര്യം ഇല്ല.

പദ്ധതിക്ക് വെള്ളം ഒരു പ്രശ്‌നം ആകില്ല. ഇത്തരം സംരംഭങ്ങള്‍ വന്നാല്‍ ഇനിയും അനുമതി നല്‍കും. കൃഷിക്കാരുടെ താല്പര്യം സംരക്ഷിച്ചു പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മദ്യ നിര്‍മ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media