അബ്ദുള്‍ റഹീമിന്റെ ത്യാഗ ജീവിതം സിനിമയാക്കാന്‍ ബോബി ചെമ്മണ്ണൂര്‍
 


 മലപ്പുറം: സൗദി ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷം മരണം കാത്തുകിടന്ന അബ്ദുല്‍ റഹീമിന്റെ സഹനവും അദ്ദേഹം അനുഭവിച്ച ദുരിതവും റഹീമിനെ രക്ഷിക്കാനായി നടത്തിയ യാചകയാത്രയും തുടര്‍ന്നുണ്ടായ സംഭവങ്ങളും സിനിമയാക്കാന്‍ ബോബി ചെമ്മണൂര്‍. ആടുജിവിതം സിനിമ മനസില്‍ തട്ടിയതിനാല്‍ അതിന്റെ സംവിധായകനായ ബ്ലെസിയുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയെന്ന് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ ബോചെ പറഞ്ഞു.

മോചനദ്രവ്യമായ 34കോടി രൂപ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സമാഹരിച്ച അപൂര്‍വ്വവും അസാധാരണവുമായ സംഭവം സിനിമയാവുന്നതോടെ മലയാളിയുടെ ഐക്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സ്‌നേഹത്തിന്റെയും ലോകത്തിനുള്ള സന്ദേശമാണ് അഭ്രപാളിയിലെത്തുക.

സിനിമയുടെ ലാഭം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്ക് ഉപയോഗിക്കും. സിനിമയുടെ ബഡ്ജറ്റ് അടക്കമുള്ളവ തീരുമാനിക്കേണ്ടതുണ്ട്. സിനിമയില്‍ അഭിനയിക്കുകയോ സിനിമ നിര്‍മ്മിക്കുകയോ ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു. ബോചെ ഫാന്‍സിന്റെ നിര്‍ ബന്ധവും സമൂഹത്തിന് നല്ലൊരുസന്ദേശവുമേകാനാവും എന്നതിനാലുമാണ് സിനിമയെടുക്കുന്നത്. റഹീമിന്റെ കുടുംബത്തോട് ഇക്കാര്യം സംസാരിച്ചിട്ടില്ല. എതിര്‍പ്പ് ഉണ്ടാവില്ലെന്നാണ് കരുതുന്നത്. ചെയ്യാത്ത കുറ്റത്തിന് ഒരുദിവസം കുവൈത്ത് പൊലിസ് സ്റ്റേഷനില്‍ ഇരുന്നപ്പോള്‍ താന്‍ അനുഭവിച്ച വേദനയുണ്ട്. ഇത്രയധികം വര്‍ഷം ജയിലില്‍ കിടന്ന റഹീമിന്റെ മാനസികാവസ്ഥ തനിക്ക് മനസ്സിലാവുമെന്നും ഇതും റഹീമിനായി മുന്നിട്ടിറങ്ങാന്‍ കാരണമാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media