ദേശീയപാത തകര്‍ച്ച: അടിയന്തര യോഗം വിളിക്കാന്‍ നിതിന്‍ ഗഡ്കരി; വീഴ്ചയുണ്ടായ സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് തേടി
 


ദില്ലി: കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിലെ വീഴ്ചകള്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ച ചെയ്യും. വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്ന വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ദേശീയപാത അതോറിറ്റിയോടും മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ട്. 

കൂരിയാട് റോഡ് ഇടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ കണ്ട ശേഷമാണ് മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ കടുത്ത നടപടിക്ക് നിര്‍ദ്ദേശം നല്കിയത്. എന്നാല്‍ കേരളത്തില്‍ പലയിടത്ത് നിന്നും  സമാന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്. വൈകാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ഗഡ്കരി വിലയിരുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വിദഗ്ധരെയും മന്ത്രി നേരിട്ടു കാണും. കൂരിയാടെത്തി രണ്ടംഗ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media