ഓഹരി വിപണി നഷ്ടത്തിൽ തുടക്കം
ഇന്ന് വിപണി നഷ്ടത്തില്‍ വ്യാപാരങ്ങള്‍ക്ക് തുടക്കമിട്ടു. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 318 പോയിന്റ് നഷ്ടത്തില്‍ 48,898.53 എന്ന നില കുറിച്ചു. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 118 പോയിന്റ് ഇടിഞ്ഞ് 14,440 എന്ന നിലയ്ക്കാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. രാവിലെ 352 ഓഹരികള്‍ മുന്നേറി. 1,050 ഓഹരികള്‍ നഷ്ടം നേരിട്ടു. 53 ഓഹരികളില്‍ മാറ്റമില്ല. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി സൂചികകള്‍ എല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഓട്ടോ, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ 2 ശതമാനത്തിലേറെ വീണു. നിഫ്റ്റി ബാങ്ക് സൂചികയില്‍ 0.75 ശതമാനം തകര്‍ച്ച ദൃശ്യം.
സെന്‍സെക്‌സില്‍ നാലു സ്റ്റോക്കുകളൊഴികെ മറ്റെല്ലാവരും നഷ്ടത്തിലാണ് ചുവടുവെച്ചത്. ഭാരതി എയര്‍ടെല്‍ (0.67 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (0.53 ശതമാനം), ഐടിസി (0.39 ശതമാനം) ഓഹരികള്‍ നേരിയ നേട്ടം കുറിക്കുന്നു. 4.82 ശതമാനം ഇടിവോടെ ഓഎന്‍ജിസിയാണ് നഷ്ടം നേരിടുന്നവരില്‍ ഇന്ന് പ്രധാനി. എല്‍ ആന്‍ഡ് ടി (-2.43 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (-2.21 ശതമാനം), ടൈറ്റന്‍ (-1.76 ശതമാനം), ടെക്ക് മഹീന്ദ്ര (-1.68 ശതമാനം), ബജാജ് ഓട്ടോ (-1.66 ശതമാനം), സണ്‍ ഫാര്‍മ (-1.57 ശതമാനം), മാരുതി സുസുക്കി (-1.37 ശതമാനം), ബജാജ് ഫൈനാന്‍സ് (-1.24 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (-1.14 ശതമാനം), എച്ച്ഡിഎഫ്‌സി (-1.02 ശതമാനം), എന്‍ടിപിസി (-1.01 ശതമാനം) ഓഹരികളും വലിയ നഷ്ടം നേരിടുന്നുണ്ട്. കഴിഞ്ഞ 6 വ്യാപാര ദിനം കൊണ്ട് 11.85 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ സംയോജിത വിപണി മൂല്യം 197.4 ലക്ഷം കോടി രൂപയായി ചുരുങ്ങി. മാര്‍ച്ച് 10 -ന് ഇത് 209.2 ലക്ഷം കോടി രൂപയായിരുന്നു.