അരിക്കൊമ്പന്‍ തമിഴ്‌നാടിനു തലവേദനയാകുന്നു; മേഘമലയില്‍ ജാഗ്രതാ നിര്‍ദേശം, വിനോദസഞ്ചാരം വിലക്കി
 


കുമളി: ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍  തമിഴ്‌നാടിന് തലവേദനയാകുന്നു. ആന ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തില്‍ മേഘമല, തേനി പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.  മേഘമലയില്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത് വനം വകുപ്പ് നിരോധിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും ജില്ലാ പോലീസ് സൂപ്രണ്ടും മേഘമലയിലെത്തി പരിശോധന നടത്തി.പ്രദേശത്ത്  നിരേധനാജ്ഞ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. തമിഴ്‌നാട് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.  കഴിഞ്ഞ ദിവസം രാത്രിയും അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഉറങ്ങിയിരുന്നു. ഇത് ഏറെ ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനു സമീപം കൃഷി നശിപ്പിക്കാന്‍ അരിക്കൊമ്പന്‍ ശ്രമിച്ചു.  തുടര്‍ന്ന് തൊഴിലാളികളും വനപാലകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും മറ്റും ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. 

 അരിക്കൊമ്പന്റെ ഭീഷണയെത്തുടര്‍ന്ന് തമിഴ്‌നാട് വനം വകുപ്പ് നീരീക്ഷണം ശക്തമാക്കി. രാത്രിയും പകലും നിരീക്ഷണം നടത്തുന്നതിന് 120 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. 
മേഘമല, ഇരവിങ്കലാര്‍, മണലാര്‍ മേഖലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്. തുറന്നു വിട്ട സ്ഥലത്തു നിന്നും അരിക്കൊമ്പന്‍ 40 കിലോമീറ്ററിലേറെ ഇതിനോടകം സഞ്ചരിച്ചു. റേഡിയോ കോളര്‍ പ്രവര്‍ത്തിക്കാത്തതു കാരണം അരിക്കൊമ്പന്റെ സഞ്ചാരപഥം വേണ്ട രീതിയില്‍ നിരീക്ഷിക്കാനും കഴിയുന്നില്ല. മഴമേഘങ്ങള്‍ കാരണമാണ് റേഡിയോ കോളര്‍ പ്രവര്‍ത്തിക്കാത്തതെന്നും ഇത് വൈകാതെ ശരിയാകുമെന്നുമാണ് കേരള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media