ദേശീയചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു; ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം രജനീകാന്തിന്


67-ാമത് ദേശീയചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വിഖ്യാന്‍ ഭവനില്‍ രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് രജനീകാന്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിച്ചു. തമിഴ്നടന്‍ ധനുഷിനും ഹിന്ദി നടന്‍ മനോജ് ബാജ്പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷിന് പുരസ്‌കാരം.

കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റ് വാങ്ങി. ഹിന്ദിചിത്രമായ ബഹത്തര്‍ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരന്‍ സിങ് ചൗഹാനാണ് മികച്ച സംവിധായന്‍. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്സേതുപതിക്കാണ്.

പതിനൊന്ന് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തിനുള്ളത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമയുടെ സംവിധയകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലൂടെ സ്‌പെഷല്‍ ഇഫക്റ്റ്‌സിനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ ഏറ്റുവാങ്ങി.

മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവര്‍മ്മക്കും, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം രഞ്ജിത്ത് അമ്പാടിക്കും, ചമയത്തിന് സുജിത്ത് സുധാകരന്‍, സായി എന്നിവര്‍ക്കുമാണ്. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകന്‍ ഗിരിഷ് ഗംഗാധരനാണ്. റസൂല്‍പൂക്കുട്ടി, ബിബിന്‍ ദേവ് എന്നിവര്‍ക്കാണ് ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം. സജിന്‍ ബാബുവിന്റെ 'ബിരിയാണി' സിനിമയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media